ജബല്‍പുർ/ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പുരില്‍ ബാര്‍ഗി അണക്കെട്ടിൽ ക്രൂയിസ് ബോട്ട് മറിഞ്ഞ് മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി.
ഇതോടെ വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. മധ്യപ്രദേശ് ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 28 വിനോദസഞ്ചാരികളെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയ്ക്കെത്തിച്ചിരുന്നു.
സുരക്ഷാ മുന്‍കരുതലുകള്‍ ഒന്നും പാലിക്കാതെയാണ് ബോട്ട് ഓടിച്ചതെന്ന് രക്ഷപ്പെട്ടവര്‍ നടുക്കത്തോടെ പറയുന്നു. ലൈഫ് ജാക്കറ്റുകള്പോലും ആളുകള്‍ക്കു നല്‍കിയിരുന്നില്ല അവർ വ്യക്തമാക്കി.
കാണാതായവർക്കുവേണ്ടി കൂടുതല്‍ ഭാഗങ്ങളിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചെന്ന് രക്ഷാദൗത്യത്തിനു നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.